CSC

കേരളത്തിൽ സുലഭമായി 500 രൂപയുടെ വ്യാജ നോട്ട്: ഈ വ്യത്യാസങ്ങൾ അറിഞ്ഞു വച്ചില്ലെങ്കിൽ നിങ്ങൾക്കും കിട്ടും പണി. കൈയ്യിലുള്ളത് 500- ന്റെ കള്ളനോട്ടാകാം; എന്തു ചെയ്യണം?

പ്രചരിക്കുന്ന വാർത്ത

അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകള്‍ പ്രചരിക്കുന്നു. വ്യാപാരികളെയും പൊതുജനങ്ങളെയും ബാങ്ക് ജീവനക്കാരെയുമെല്ലാം കള്ളനോട്ടുകള്‍ വ്യാപകമാകുന്നത് കുഴയ്‌ക്കുകയാണ്. ബാങ്കുകളില്‍ പണമടയ്ക്കാന്‍ എത്തുമ്ബോള്‍ മാത്രമാണ് പലരും തങ്ങള്‍ക്ക് പറ്റിയ അബദ്ധം മനസിലാക്കുന്നത്.

കഴിഞ്ഞ കുറച്ച്‌ മാസത്തിനിടെ നിരവധി തവണ പറ്റിക്കപ്പെട്ടവരുമുണ്ട്. യഥാര്‍ത്ഥ കറന്‍സിയുടെ അതേ വലിപ്പമാണ് കള്ള നോട്ടിനും. പെട്ടെന്ന് ആര്‍ക്കും ഈ നോട്ടുകള്‍ കണ്ടാല്‍ വ്യാജമാണെന്ന് മനസിലാകില്ല. പിടികൂടിയ കള്ള നോട്ടുകളില്‍ റിസര്‍വ് ബാങ്ക് എന്നുള്ളതില്‍ റിസര്‍വ് എന്നതിന്റെ അവസാന ഇംഗ്ലീഷ് അക്ഷരം ‘ഇ’യ്ക്ക് പകരം ‘യു’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വാട്ടര്‍മാര്‍ക്കിലുമുണ്ട് വ്യത്യാസം. യഥാര്‍ഥ നോട്ടില്‍ ഗാന്ധിജിയുടെ ചിത്രം വെള്ള നിറത്തിലാണ്. വ്യാജനില്‍ ഗാന്ധിയുടെ ചിത്രം വയലറ്റ് നിറത്തിലാണ്. കടകളിലാണ് കൂടുതലായും ഇത്തരം നോട്ടുകള്‍ കിട്ടാറുള്ളത്. വിലക്കയറ്റം മൂലം വലഞ്ഞിരിക്കുന്ന കച്ചവടക്കാര്‍ കള്ളനോട്ടുകള്‍ കൂടിയെത്തിയതോടെ കടുത്ത പ്രതിസന്ധിയിലാണ്.

കൈയ്യിലുള്ളത് 500- ന്റെ കള്ളനോട്ടാകാം; എന്തു ചെയ്യണം?

അറിയാതെ കൈയ്യില്‍ ഒരു കള്ളനോട്ട് എത്തിപ്പെട്ടെന്നു കരുതി ആരും കുറ്റക്കാരന്‍ ആകുന്നില്ല. വിവരങ്ങൾ മറച്ചുവയ്ക്കുന്നതാണു തെറ്റ്.

രാജ്യത്ത് 500 രൂപയുടെ വ്യാജന്‍മാര്‍ വിലസുന്നു. 2021- 22 സാമ്പത്തിക വര്‍ഷത്തില്‍ (FY22) എല്ലാ മൂല്യങ്ങളുടെയും കള്ളനോട്ടുകള്‍ വര്‍ധിച്ചതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) വ്യക്തമാക്കി. ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച് 500 രൂപയുടെ കള്ളനോട്ടുകളാണ് ഏറ്റവും കൂടുതലുള്ളത്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 500 രൂപ മൂല്യമുള്ള 101.9% കൂടുതല്‍ വ്യാജ നോട്ടുകളും, 2,000 രൂപയുടെ വ്യാജ നോട്ടുകളില്‍ 54.16% വര്‍ധനയും ആര്‍.ബി.ഐ കണ്ടെത്തി. നിങ്ങളുടെ കൈവശം ഇരിക്കുന്ന നോട്ടുകളും വ്യാജമാകാനുള്ള സാധ്യത വര്‍ധിക്കുകയാണ്. പേടിക്കേണ്ടതില്ല, കൈയ്യിലുള്ള നോട്ടുകളുടെ ആധികാരികത ഉറപ്പുവരുത്താനും, കള്ളനോട്ടാണെങ്കില്‍ എടുക്കേണ്ട മുന്‍കരുതലുകളുമാണ് താഴെ നല്‍കുന്നത്.

  • കറന്‍സി നോട്ടിലൂടെ വെളിച്ചം കടത്തി വിടുമ്പോള്‍ പ്രത്യേക സ്ഥലങ്ങളില്‍ 500 എന്ന് എഴുതിയിരിക്കുന്നത് കാണാം.
  • കറന്‍സി നോട്ടില്‍ ദേവനാഗരിയിലും 500 എന്ന് എഴുതിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
  • മഹാത്മാഗാന്ധിയുടെ ഫോട്ടോയുടെ ഓറിയന്റേഷനും ആപേക്ഷിക സ്ഥാനവും വലതുവശത്തേക്ക് ആയിരിക്കും.
  • 500 രൂപ കറന്‍സി നോട്ടില്‍ ഇന്ത്യ എന്ന് എഴുതും.
  • കറന്‍സി നോട്ട് വളയ്ക്കുമ്പോള്‍, സുരക്ഷാ ഹെഡിന്റെ നിറം പച്ചയില്‍ നിന്ന് ഇന്‍ഡിഗോയിലേക്ക് മാറും.
  • ഗവര്‍ണറുടെ ഒപ്പ്, ഗ്യാരന്റി ക്ലോസ്, വാഗ്ദാന വ്യവസ്ഥ, ആര്‍.ബി.ഐ. ചിഹ്നം എന്നിവ കറന്‍സി നോട്ടിന്റെ വലതുവശത്തായിരിക്കും.
  • മഹാത്മാഗാന്ധിയുടെ ഫോട്ടോയും, ഇലക്ട്രോടൈപ്പ് വാട്ടര്‍മാര്‍ക്കും കറന്‍സി നോട്ടിലുണ്ടെന്ന് ഉറപ്പാക്കുക.
  • നോട്ടില്‍ എഴുതിയിരിക്കുന്ന 500 രൂപയുടെ നിറം പച്ചയില്‍ നിന്ന് നീലയിലേക്ക് മാറുന്നെന്ന് ഉറപ്പാക്കുക.
  • കറന്‍സി നോട്ടിന്റെ വലതുവശത്ത് അശോകസ്തംഭം ഉണ്ടാകും.
  • സ്വച്ഛ് ഭാരത് ലോഗോയും മുദ്രാവാക്യവും കറന്‍സികളില്‍ ഉണ്ടാകും.

യഥാർത്ഥ 500 രൂപ നോട്ടിന്റെ മാതൃക ആർ.ബി.ഐയുടെയും ബാങ്കുകളുടെയും മറ്റും ഔദ്യോഗിക വെബ്സൈറ്റുകളിൽ കാണും. ബാങ്ക് ശാഖകളിലും ഇതു പ്രദർശിപ്പിച്ചിട്ടുണ്ടാകും. മുകളിൽ പറഞ്ഞ കാര്യങ്ങൾ ഈ മാതൃകയുമായി ഒത്തുനോക്കുക.

കള്ളനോട്ടാണെങ്കില്‍…

മുകളില്‍ പറഞ്ഞ വ്യവസ്ഥകളില്‍ എതെങ്കിലും നിങ്ങളുടെ കൈവശമുള്ള കറന്‍സി പാലിക്കുന്നില്ല എങ്കില്‍ കൈവശമുള്ളത് കള്ളനോട്ടാണ്. എന്നു കരുതി നിങ്ങള്‍ പേടിക്കേണ്ട ആവശ്യമില്ല. ഇത്തരം നോട്ടുകള്‍ തുടർന്നു ക്രയവിക്രയത്തിന് ഉപയോഗിക്കാതിരിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.

ശേഷം നിങ്ങളുടെ സംശയം ബാങ്കുമായി പങ്കുവയ്ക്കുക. ബാങ്കുകള്‍ നിങ്ങളുടെ നോട്ടുകള്‍ പരിശോധിച്ച ശേഷം വേണ്ട മാര്‍ഗനിര്‍ദേങ്ങള്‍ നല്‍കും. അറിയാതെ കൈയ്യില്‍ ഒരു കള്ളനോട്ട് എത്തിപ്പെട്ടെന്നു കരുതി ആരും കുറ്റക്കാരന്‍ ആകുന്നില്ല. വിവരങ്ങൾ മറച്ചുവയ്ക്കുന്നതാണു തെറ്റ്.

2020 മാര്‍ച്ച് അവസാനം, പ്രചാരത്തിലുള്ള 2,000 രൂപ നോട്ടുകളുടെ എണ്ണം 274 കോടി അ‌ഥവാ മൊത്തം കറന്‍സി നോട്ടുകളുടെ 2.4 ശതമാനമായിരുന്നു. 2021 മാര്‍ച്ച് ആയപ്പോള്‍ പ്രചാരത്തിലുള്ള മൊത്തം ബാങ്ക് നോട്ടുകളുടെ എണ്ണം 245 കോടി അല്ലെങ്കില്‍ രണ്ടു ശതമാനമായി കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ ഇത് 214 കോടി അല്ലെങ്കില്‍ 1.6 ശതമാനമാണ്.

​500 രൂപ നോട്ടുകള്‍

പ്രചാരത്തിലുള്ള 500 രൂപ നോട്ടുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 3,867.90 കോടിയായിരുന്നു. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ച് അവസാനം ഇത് 4,554.68 കോടിയായി ഉയര്‍ന്നു. മൂല്യാടിസ്ഥാനത്തില്‍ വിപണിയിലുള്ള മൊത്തം നോട്ടുകളുടെ 34.9 ശതമാനം 500 രൂപ നോട്ടുകളും, 21.3 ശതമാനം 10 രൂപ നോട്ടുകളുണെന്ന് ആര്‍.ബി.ഐയുടെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

500 രൂപ മൂല്യമുള്ള നോട്ടുകള്‍ 2021 മാര്‍ച്ച് അവസാനം 31.1 ശതമാനവും, 2020 മാര്‍ച്ച് വരെ 25.4 ശതമാനവുമാണ്. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍, ഈ നോട്ടുകള്‍ 2020 മാര്‍ച്ച് മുതല്‍ 2022 മാര്‍ച്ച് വരെ 60.8 ശതമാനത്തില്‍ നിന്ന് 73.3 ശതമാനമായി ഉയര്‍ന്നു.

Related Articles

Back to top button
error: Content is protected !!
Close