CSC

ഏഴാം സാമ്പത്തിക സെന്‍സസ് മാര്‍ച്ച് 31 വരെ നീട്ടി: പൗരത്വ ബില്ലുമായി പ്രസ്തുത സര്‍വെയ്ക്ക് യാതൊരു ബന്ധവുമില്ല

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശ പ്രകാരം ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെയും നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെയും സഹകരണത്തോടെ കോമണ്‍ സര്‍വീസ് സെന്റററുകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഏഴാമത് സാമ്പത്തിക സെന്‍സസുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും വിവരശേഖരണത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം നടത്തുന്ന ഏഴാം സാമ്പത്തിക സെന്‍സസ് സംസ്ഥാനത്ത് മാര്‍ച്ച് 31 വരെ നീട്ടിയതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഡയറക്ടര്‍ എഫ്.മുഹമ്മദ് യാസിര്‍ അറിയിച്ചു. സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുഴുവന്‍ സംരംഭങ്ങളുടെയും സ്ഥാപനങ്ങളുടെയും കണക്കെടുപ്പ് കോവിഡ് മൂലം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നതിനാലാണ് സെന്‍സസ് നീട്ടിയത്.

ഇന്ത്യയില്‍ 1977 മുതല്‍ സാമ്പത്തിക സെന്‍സസ് നടന്നുവരുന്നു.  ആറാം സാമ്പത്തിക സെന്‍സസ് 2013 ല്‍ സംസ്ഥാന എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പാണ് നടത്തിയത്.

  • സംരംഭങ്ങള്‍, അവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ഉടമസ്ഥതയിലെ പാര്‍ട്ട്ണര്‍ഷിപ്പ്, 
  • നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍,
  • തൊഴിലാളികളുടെ എണ്ണം,
  • വാര്‍ഷികവരുമാനം,
  • രജിസ്ട്രേഷന്‍, മറ്റു ബ്രാഞ്ചുകള്‍, മുതല്‍മുടക്കിന്റെ പ്രധാന സ്രോതസ്സ് തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്.
  • സംരംഭങ്ങള്‍ ഇല്ലാത്ത വീടുകളില്‍ ഗൃഹനാഥന്റെ പേര്, വീട് അഡ്രസ്സ്, കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം  തുടങ്ങിയ അടിസ്ഥാന  വിവരങ്ങള്‍ മാത്രമാണ് ശേഖരിക്കുക.

വീടുകളിലും സ്ഥാപനങ്ങളിലും എത്തുന്ന സി. എസ്.സി. എന്യൂമറേറ്റര്‍മാര്‍ സാമ്പത്തിക സെന്‍സസില്‍ പെടാത്ത വിവരങ്ങളും ശേഖരിക്കുന്നു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുകയോ എന്യൂമറേറ്റര്‍മാരെ തടയുകയോ ചെയ്യാതെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കണമെന്നും അദ്ദേഹം അറിയിച്ചു.

ജില്ലയില്‍ 2020 ജനുവരിയില്‍ ആരംഭിച്ച്  കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ നിര്‍ത്തി വെച്ചിരുന്ന ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിട്ടുണ്ട്..

ജില്ലാ കളക്ടര്‍ ചെയര്‍മാനായും സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ മെമ്പര്‍ സെക്രട്ടറിയുമായുളള ജില്ലാ സമിതിയുടെ മേല്‍നോട്ടത്തില്‍ നടത്തിവരുന്ന സെന്‍സസിന്റെ പരിധിയില്‍ രാജ്യത്തെ മുഴുവന്‍ കുടുംബങ്ങളും സ്ഥാപനങ്ങളും ഉള്‍പ്പെടും. സംരംഭങ്ങളുടേയും ഉടമസ്ഥത, മാനവവിഭവം, രജിസ്ട്രേഷന്‍ തുടങ്ങിയ വിവരങ്ങള്‍, ഇലക്ട്രോണിക്സ് വിവര സാങ്കേതിക മന്ത്രാലയത്തിനുളള കീഴിലുളള സി.എസ്.സി യുടെ നേതൃത്വത്തില്‍ പ്രത്യേകം തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.

പൗരത്വ ബില്ലുമായി പ്രസ്തുത സര്‍വെയ്ക്ക് യാതൊരു ബന്ധവുമില്ല. ഇത്തരത്തില്‍ വ്യാജ പ്രചാരണങ്ങള്‍ നേരിട്ടും സാമൂഹിക മാധ്യമങ്ങളിലൂടെയും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഏതെങ്കിലും വ്യക്തികളില്‍ നിന്നോ കുടുംബത്തില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങള്‍ പൂര്‍ണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഏഴാം സാമ്പത്തിക സെന്‍സസ് സംസ്ഥാനത്ത് മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!
Close