CSC

എ.ഐ. ക്യാമറകള്‍ പണിതുടങ്ങി, ജൂണ്‍ മുതലുള്ള നിയമലംഘനങ്ങള്‍ക്ക് ഓഗസ്റ്റ് മുതല്‍ നോട്ടീസ്.

പ്രവർത്തിക്കുന്നില്ലെന്ന് കരുതി നിയമം ലംഘിച്ച് എ.ഐ.( ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ക്യാമറകൾക്ക് മുന്നിലൂടെ വാഹനവുമായി പോയവർക്ക് കിട്ടാൻ പോവുന്നത് എട്ടിന്റെ പണി. ജൂൺ മുതലുള്ള നിയമലംഘനങ്ങൾക്ക് ഒാഗസ്റ്റ് ഒന്ന് മുതൽ നോട്ടീസ് അയച്ച് തുടങ്ങിയേക്കും.ജൂൺ മുതൽ നിയമലംഘനങ്ങൾ നടത്തിയ വാഹനങ്ങളുടെ ഹൈ റെസലൂഷനിലുള്ള ചിത്രങ്ങളും വിവരങ്ങളും മോട്ടോർവാഹന വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് കൺട്രോൾ റൂമിൽ ഇതിനോടകം എത്തിയിട്ടുണ്ട്. ഓഫീസിലെ കംപ്യൂട്ടറുകളും മറ്റു ഉപകരണങ്ങളും സ്ഥാപിക്കുന്ന നടപടികൾ പൂർത്തിയായതോടെ പ്രത്യേക സോഫ്റ്റ് വേറിൽ ശേഖരിച്ച ഡാറ്റകൾ പ്രോസസ് ചെയ്യുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. പകൽ സമയത്തും രാത്രിയിലും ക്യാമറകൾക്ക് നിയമലംഘനം കണ്ടെത്താൻ കഴിയും. ഡ്രൈവറും യാത്രക്കാരും ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിച്ചില്ലെങ്കിൽ ക്യാമറയ്ക്ക് തിരിച്ചറിയാനാകും. ഒരു മോട്ടോർ സൈക്കിളിൽ എത്ര പേർ ഇരിക്കുന്നുവെന്നതും ഇതിലൂടെ കണ്ടെത്താനാകും. അതിനാൽ, ഒരു മോട്ടോർ സൈക്കിളിൽ രണ്ടിൽ കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ ഒരു ചലാൻ പുറപ്പെടുവിക്കും. വകുപ്പ് മേധാവികളുടെ അനുമതി കൂടി ലഭിച്ചാൽ നോട്ടീസ് അയക്കുമെന്നാണ് എ.ഐ. ക്യാമറകളുടെ പ്രവർത്തനച്ചുമതലയുള്ള കെൽട്രോൺ അധികൃതർ പറയുന്നത്.

രാവും പകലും നിരീക്ഷണത്തിനായി എ.ഐ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെ വാഹനമോടിക്കൽ, വാഹനമോടിക്കുമ്പോൾ മൊബൈലിൽ സംസാരിക്കൽ തുടങ്ങിയവയും പുതിയ ക്യാമറകളിലൂടെ അറിയാൻ സാധിക്കും. നിയമലംഘനം നടത്തിയവർക്ക് എസ്.എം.എസ്. വഴി സന്ദേശം ലഭിക്കും. പിന്നിട് വാഹന ഉടമകളുടെ പേരിൽ പിഴ നോട്ടീസ് ആയും ലഭിക്കും. മുഴുവൻ വിവരങ്ങളും വാഹൻ സൈറ്റുമായി ബന്ധിപ്പിക്കുന്നതിനാൽ വിവരങ്ങൾ അതിൽ അപ്ഡേറ്റ് ചെയ്യുകയും ചെയ്യും. അമിത വേഗം കണ്ടെത്തൽ, സർവൈലൻസ് റെക്കോർഡിങ് എന്നീ സംവിധാനങ്ങൾ നിലവിൽ ക്യാമറയിൽ ഉണ്ടാവില്ല.

ഇനി ചെക്കിങ്ങിന് പൊലീസുകാരും മോട്ടോര്‍വാഹന വഴിമുടക്കില്ല, എ ഐ ക്യാമറകൾ അടുത്ത മാസം മുതൽ പ്രവർത്തിക്കും, ജാഗ്രതൈ

പിഴ ഓൺലൈനായി അടയ്ക്കാം


പിഴ ഓൺലൈനായി അടയ്ക്കുന്നതിന് 30 ദിവസം വരെ സൗകര്യമുണ്ട്. 30 ദിവസം കഴിഞ്ഞും പിഴ അടച്ചില്ലെങ്കിൽ കേസ് കോടതിയിലെത്തും. പിന്നീട് കേന്ദ്ര നിയമപ്രകാരമുള്ള ഇരട്ടി പിഴയാകും നൽകേണ്ടിവരിക. 30 ദിവസങ്ങൾക്കുള്ളിൽ പിഴ കേന്ദ്ര സർക്കാർ അഗീകൃത ഡിജിറ്റൽ സേവ കോമൺ സർവ്വീസ് സെന്റർ (CSC) വഴിയും അടയ്ക്കാനാകും.

സ്ഥലം നോക്കിവെച്ചിട്ട് കാര്യമില്ല, ക്യാമറകളുടെ സ്ഥാനം മാറി വരാം ക്യാമറ സ്ഥാപിച്ച സ്ഥലം നോക്കി വെച്ച് നിയമ ലംഘനത്തിൽ നിന്ന് രക്ഷപ്പെടാമെന്ന് കരുതേണ്ട. എന്നും ഒരേ സ്ഥലത്ത് ക്യാമറ ഉണ്ടാകില്ല. അപകട മേഖലകൾ, ഗതാഗത ക്രമീകരണങ്ങൾ എന്നിവ മാറുന്നതിനനുസരിച്ച് ക്യാമറകളുടെ സ്ഥാനവും മാറും. കേബിളുകൾക്ക് പകരം മൊബൈൽ ഇന്റർനെറ്റിലൂടെയാണ് ക്യാമറ കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചിട്ടുള്ളത്. സൗരോർജത്തിൽ പ്രവർത്തിക്കുന്നതിനാൽ മാറ്റി സ്ഥാപിക്കാൻ പറ്റുന്ന തരത്തിലാണ് തൂണുകൾ സ്ഥാപിച്ചിട്ടുള്ളത്.

പ്രത്യക്ഷത്തിൽ കാണുന്ന നിയമലംഘനങ്ങളാണ് നിലവിൽ എ.ഐ. ക്യാമറകൾ വഴി കണ്ടെത്തി പിഴ ചുമത്തുക. കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തി പിഴ ചുമത്തുന്ന നടപടികൾ പിന്നീട് ഉണ്ടായേക്കുമെന്ന് മോട്ടോർവാഹന വകുപ്പ് അധികൃതർ പറഞ്ഞു.

കുതിച്ച്‌ പാഞ്ഞാലും കുടുങ്ങും

240 കിലോമീറ്റര്‍ വേഗത്തില്‍ പോകുന്ന വാഹനത്തിന്റെ വരെ നമ്ബര്‍ പ്ലേറ്റ് ഒപ്പിയെടുക്കാന്‍ കഴിയുന്ന കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. രാത്രിയിലെ നിയമലംഘനങ്ങളും കണ്ടെത്താം. പിഴ ഓണ്‍ലൈനായും അക്ഷയ വഴിയും അടയ്ക്കാം. 30 ദിവസത്തിനകം പിഴ അടച്ചില്ലെങ്കില്‍ മോട്ടോര്‍വാഹന വകുപ്പ് കേസ് കോടതിയിലേക്ക് കൈമാറും. കേന്ദ്ര നിയമപ്രകാരമുള്ള ഇരട്ടി തുക കോടതിയില്‍ അടയ്‌ക്കേണ്ടിവരും.

പിടിവീഴുന്ന കാര്യങ്ങള്‍/ഫൈനുകൾ

•ഹെല്‍മെറ്റ് 500
•സീറ്റ് ബെല്‍റ്റ് 500
•അമിത വേഗം 500
•മൊബൈല്‍ സംസാരം 2000
•സിഗ്‌നല്‍ ലംഘനം 500
•നോ പാര്‍ക്കിംഗ് 500
•ത്രിപ്പിള്‍സ് 1000

Related Articles

Back to top button
error: Content is protected !!
Close